Thursday 29 March 2012

കനിവിന്‍റെ കൈവഴികള്‍

                  


  ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ഊഷരമാണ് ഞങ്ങള്‍ക്ക്. സൗദി അറേബ്യയിലെ വ്യവസായ നഗരമാണ് ജുബൈല്‍. പെട്രോ കെമിക്കല്‍ പ്ലാന്റുകള്‍ നാട്ടിലെ പഴയ കാല ഓട്ടു കമ്പനികളെ ഓര്‍മിപ്പിക്കുന്ന  പോലെ നിരനിരയായി നില്‍കുന്ന വിശാലമായ മരുഭൂമി. മാനുഷിക ബന്ധങ്ങള്‍ പലപ്പോഴും സാമ്പത്തിക മാനത്തില്‍ വിലയിരുത്തപെടുന്ന ജീവിത സാഹചര്യം. അതി രാവിലെ അഞ്ചു മണിക്ക് കമ്പനി ബസ്സില്‍ കയറിയാല്‍ രാത്രി ഏറെ വൈകി ഒന്‍പതു മണിക്കും പത്ത് മണിക്കും റൂമില്‍ തിരിച്ചു എത്തുന്നവര്‍ ആണ്   അധിക പേരും. കമ്പനി താമസ സൗകര്യം നല്‍കിയതാകട്ടെ ജുബൈല്‍ ടൌണില്‍ നിന്നും നാല്പതു കിലോമീറ്റര്‍ ദൂരെ മരുഭൂമിയില്‍ കഫ്ജി  - ദമ്മാം   റോഡില്‍  ഒരു  ഒറ്റപെട്ട  ക്യാമ്പില്‍ . മരുഭൂമിയുടെ ഊഷരതയും, ജീവിതത സത്യങ്ങളുടെ യാന്ത്രികതയും കൂട്ടിനായുള്ള ഒരു കൂട്ടം മലയാളി ചെറുപ്പക്കാര്‍ നാട്ടിലെ ദീനത പേറുന്ന ചില മുഖങ്ങളെ ഓര്‍ത്ത് എടുതതതാണ് "ഡയലിം മലയാളി അസോസിയഷന്‍ " എന്ന ജീവ കാരുണ്യ സംഘത്തിനു പിറവി കൊടുത്തത്. ഞങ്ങള്‍ ഓണവും  , പെരുന്നാളും  , ക്രിസ്തുമസും ആഘോഷിക്കാരുള്ളത് രാത്രിയാണ് , കാരണം  അത്തരം പുണ്യ ദിനങ്ങളില്‍ കൂടി ഞങ്ങള്‍ക്ക് അധിക സമയം പണിയെടുക്കേണ്ടി  വരാറുണ്ട് . അത്തരം ഒരു ഒത്തു ചേരലിന് ശേഷമാണ് ഈ കൂട്ടായ്മയുടെ വിത്ത് മുളക്കുന്നത്‌. ദൈവാനുഗ്രഹത്താല്‍ അത്യാവശ്യം നല്ല ശമ്പളം കൈപറ്റുന്ന ഞങ്ങള്‍ സ്വന്തം നാട്ടിലെ സഹ ജീവികളിലെ ദുരിതം അനുഭവിക്കുന്ന ചിലക്കു ഉര്‍വരതയുടെ , കാരുണ്യത്തിന്റെ കൈനീട്ടുകയാണ് ഈ എളിയ സംരഭത്തിലൂടെ. പിറവി കൊണ്ട് മൂന്നു മാസം മാത്രം പ്രായമുള്ള ഈ സംഘം പക്വത കൊണ്ടും, ലാളിത്യം കൊണ്ടും മുപ്പതു വര്‍ഷത്തെ പിറകിലാക്കിയിരികുന്നു. സംഘത്തിലെ ഓരോ പ്രവര്‍ത്തകനും മാസം നിശ്ചിത സംഖ്യ ജീവകാരുന്യതിനായി  ഇതിലേക്ക് നല്‍കുന്നു. വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, ധാര്‍മിക പശ്ചാത്തലവും , വീക്ഷണവും ഉള്ളവര്‍ ജീവ കാരുണ്യ പ്രവര്‍ത്തനത്തില്‍ എല്ലാ ഭിന്നതയും മറന്നു ഒരുമിക്കുന്ന മനോഹര ദൃശ്യം ഈ കൂട്ടായ്മയില്‍ കാണാന്‍ സാധിക്കും.

                          
   ഒരു ആഴ്ചയില്‍ ആകെ അവധി ദിനമായി കിട്ടുന്ന വെള്ളിആഴ്ച ദിവസം വിലപെട്ട ഒഴിവു സമയം ഈ മഹല്‍ സംരഭത്തിനു വേണ്ടി വിനിയോഗിക്കുക എന്നത് നാം പങ്കു വെക്കുന്ന  സാമ്പത്തിക ബാധ്യതയെക്കാള്‍ മഹത്തരമാണ്, അഥവാ നമ്മുടെ സന്നദ്ധത വിലമതിക്കപെടുന്ന ഒരു മാനുഷിക മാല്യമാണ് . രൂപീകരണ യോഗത്തില്‍ ഭാരവാഹികളുടെ പേര് പത്രത്തില്‍ കൊടുക്കണം എന്ന് നിര്‍ദേശം വന്നപ്പോള്‍ അത് വേണ്ടതില്ല , നാം പ്രചാരണം ആഗ്രഹികേണ്ട എന്ന പക്വമായ വീക്ഷണം അന്ഗീകരിക്കപെട്ടു. നമുക്ക് ചുറ്റുപാടും ജീവിക്കുന്ന ഏറ്റവും അര്‍ഹരായ ചിലര്‍ക്ക് കാരുണ്യ ഹസ്തം നീട്ടാനുള്ള ഈ എളിയ ശ്രമം വിജയിക്കേണ്ടത് കാലത്തിന്‍റെ അനിവാര്യത ആണ്.  പത്രത്തില്‍ ഭാരവാഹികളുടെ ഒരു ഫോട്ടോയും സംഘടനയെ പരിച്ചയപെടുതുന്ന ഒരു അടിക്കുറിപ്പും നല്‍കുന്ന നൈമിഷിക പ്രചാരത്തേക്കാള്‍, ദുരിതം അനുഭവിക്കുന്ന സമൂഹം അവര്‍ക്ക് ലഭിക്കുന്ന സഹായത്തില്‍ ഹൃദയ ഭാഷയില്‍ നല്‍കുന്ന ഒരിറ്റു കണ്ണീര്‍, ഒരു നിശ്വാസം ഉതിര്കുന്ന ഒരു പ്രാര്‍ത്ഥന എന്നിവയ്ക്ക് മുഖ്യ പരിഗണ നല്‍കാന്‍ ഡയലിം മലയാളി അസോസിയഷന്‍ കാണിച്ച മാതൃക അനുഗരിക്കപെടനം. വളരെ ചെറിയ മനുഷ്യ വിഭവവും സാമ്പത്തിക സ്രോതസ്സും വെച്ച് തുടങ്ങി ഇന്ന് കോടികള്‍ വാര്‍ഷിക ബജറ്റായി അവതരിപ്പിക്കുന്ന മറ്റൊരു നിശബ്ദ ജീവകാരുണ്യ സംഘത്തിലെ അനുഭവ പരിചയമാണ്  ഡയലിം ജീവനകാരന്‍ അല്ലാതിരുന്നിട്ടു കൂടി ഈ സംഘടയുമായി സഹകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.  എന്‍റെ വ്യുക്തിപരമായ ഈ പോസ്റ്റും "ഡയലിം മലയാളി അസോസിയഷന്‍ " എന്ന സംഘത്തിനു പ്രചരണം ലക്ഷ്യമാക്കി അല്ല മറിച്ചു അനുകരിക്കപെടെണ്ട ഒരു മാതൃക മറ്റൊരു സംഘത്തിനു പ്രചോദനം ആയങ്കിലോ എന്ന ശുഭ പ്രതീക്ഷ മാത്രം. സ്വന്തം മാതാപിതാക്കളെ വരെ അവരുടെ വാര്‍ധക്യത്തില്‍ വൃദ്ധ സദനങ്ങളിലോ, കാലി തൊഴുത്തിലോ തള്ളുന്ന കേരളീയ തലമുറ കടലിനക്കരെ മാനവികതയുടെ ഇത്തരം പച്ച തുരുത്തുകളോട് എന്നും കടപെട്ടിരികുന്നു. 

1 comment:

  1. ദൈവാനുഗ്രഹം ധാരാളം ഉണ്ടാകട്ടെ ഈ സല്‍ പ്രവൃത്തിയ്ക്ക്. ആശംസകള്‍

    ReplyDelete