Sunday 24 June 2012

നൈല്‍ നിറഞ്ഞൊഴുകുന്നു ....



















ആ  സ്വപ്നം വീണ്ടും കണ്ടതാരാണ് ?

രാജ കിങ്കരന്‍ നുരയുന്ന മദ്യം ചഷകം നിറയ്ക്കുന്നു,
അപരന്‍ തലയില്‍ റൊട്ടി ചുമകുന്നു,
റൊട്ടി കഴുകന്മാര്‍ ഭക്ഷിക്കുന്നു,
ഏഴു ദാന്യക്കതിര്‍, പച്ചയും ഉണങ്ങിയവയും.
ഏഴു പശുക്കള്‍, തടിച്ചവയും മെലിഞ്ഞവയും
മെലിഞ്ഞ പശുക്കള്‍ തടിച്ചവയെ തിന്നുന്നു.
പുതു നൂറ്റാണ്ടിലെ  വിദ്വാന്മാരെ,
കൊട്ടാര വിദൂഷകന്മാരെ വിശദീകരിച്ചാലും
പാഴ്കിനാവെന്നു പറഞ്ഞു തള്ളാതെ
സ്വപ്ന വ്യാഖ്യാന വിദഗ്ദരെ ഇടപെട്ടാലും ,,

ഇത് കാലം കാത്തു വെച്ച സ്വപ്ന
വ്യാഖ്യാന
കൊലക്കയര്‍ ആതമാഭിമാനത്തോടെ ഏറ്റു വാങ്ങിയ
ശഹീ
ദു ഹസനുല്‍ ബന്ന, ജയിലനുഭവങ്ങള്‍
പകര്‍ന്നു തന്ന സൈനബുല്‍ ഗസ്സാലി ,
പീഡന പര്‍വ്വങ്ങള്‍ താണ്ടിയ ശഹീദ് കുതുബ്
വറുതിയുടെ നാളുകളില്‍ അവര്‍ കാത്തു വെച്ച
നെല്കതിരുക
ളാണ് ഇന്ന് മിസ്രിന്‍റെ പാടത്ത്
വിളവെടുക്കുന്നത്, വിജയ ഭേരി മുഴക്കുന്നത്.
ഇനി നീതിമാനായ യൂസുഫി
ന്‍റെ ഭരണം
അതുവഴി വീണ്ടും ചരിത്രം ആവര്‍ത്തിക്കും
ലോകം
വറുതിയിലായണ്ടാപ്പോള്‍ വിരുന്നു ഊട്ടിയ
മിസ്രി
ന്‍റെ ചരിതം, 
 
 

ലോകം വാഹനപുറത്തേറി മിസ്രിലേക്ക്
വിഭവം തേടി പോകുന്ന ആ സ്വപ്നം
മനസ്സില്‍ തെളിയുന്നത് നോക്കൂ
സ്വാര്‍ത്ഥ വാഹക സംഗം വിളിച്ചു പറയുന്നത് എന്താണ് ?
ആര് , ആരുടെ തൂവാലയാണ് ആ വീശി കാണിക്കുന്നത്,
ആര്‍ക്ക് , ആരുടെ കാഴ്ചയാണ് വീണ്ടെടുക്കേണ്ടത് ?

Saturday 9 June 2012

ഇന്ത്യന്‍ റുപീ

 
 
ഭാരത പുഴയില്‍ വെള്ളം കേറി
മണ്ണെണ്ണക്കയു വിലകൂടി ....

എല്‍ പി സ്കൂളില്‍ പഠിക്കുന്ന കാലത്ത് മഴയുള്ള  വൈകുന്നേരങ്ങളില്‍ ധാരയായി ഇറവെള്ളം  വീണിരുന്ന ഞങ്ങളുടെ റബ്ബര്‍ എസ്റെറ്റ് പാഡിയുടെ  ഉമ്മപടിയില്‍ നിന്നു ഉച്ചത്തില്‍ നല്ല ഈണത്തില്‍ ഞങ്ങള്‍ കുട്ടികള്‍ നീട്ടിപാടിയിരുന്ന ഒരു പാട്ടായിരുന്നു ഇത് . അതിന്‍റെ ബാക്കി അന്നും ഇന്നും എനിക്കറിയില്ല, ആ പാട്ട് ഉണ്ടാകാനുള്ള  സാഹചര്യമോ വിശദാംശങ്ങലോ അറിയില്ല, കേട്ട് പഠിച്ചു, പാടി കൊണ്ടേ ഇരുന്നു. പുറത്തു കളിക്കാന്‍ പോകാന്‍ പറ്റാത്ത നല്ല മഴയുള്ള വൈകുന്നേരങ്ങളിലാണ്  ഞങ്ങളിലെ ഇത്തരം സര്‍ഗ വാസനകള്‍ മറ നീക്കി പുറത്തു വന്നിരുന്നത്. "മഴേ മഴേ പോ പോ പച്ചക്കാട്ടില്‍ പാമ്പുണ്ട് " എന്ന പാട്ടും ഇതേ രംഗ പശ്ചാത്തലത്തില്‍  തന്നെ ആണ് കോറസ്സായി ഞങ്ങള്‍ പാടിയിരുന്നത്. ഇന്ന്  കുട്ടികള്‍ പാടുന്ന നഴ്സറി പാട്ടായ "റൈന്‍ റൈന്‍ ഗോ എവേ , കം എഗൈന്‍ അനതെര്‍ ഡേ , ലിറ്റില്‍  ജോണി വാന്റ്സ് ടു പ്ലേ " എന്നതിന്‍റെ പഴയ മലയാള ഭാഷാന്തരം ആയിരിക്കാം ഞങ്ങള്‍ പാടിയിരുന്നത്. പറയാന്‍ ഉദ്ദേശിച്ചത് ഇതൊന്നുമല്ല , ആദ്യ വരികളിലെ ഒരു കാരണവും ഇല്ലാത്ത മണ്ണെണ്ണയുടെ വിലകേറ്റം പോലെ നമ്മുടെ നാട്ടില്‍ ചില നടപ്പ് പ്രവണതകള്‍ ഇപ്പോള്‍ നമുക്ക് കാണാം. ഗ്രീസിലെ സാമ്പത്തിക പ്രതിസന്തി, അതുമായി ബന്ധപെട്ടു യൂറോപ്യന്‍ രാജ്യങ്ങളില്‍ രൂപപെടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ കാര്‍മേഘമാണ്‌ ഇന്നത്തെ ഇന്ത്യന്‍ രൂപയുടെ വിലയിടിവിന് കാരണം എന്ന് പറയുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യം നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചു കുലുക്കുക എന്നത് തമിഴ്നാട്ടില്‍ വരള്‍ച്ച ബാധിച്ചു കൃഷി നശിച്ചതിനാല്‍ കേരളത്തില്‍ പച്ചക്കറിക്ക് വിലകൂടുന്ന എന്ന് പറയുന്ന പോലെ ലാഘവത്തോടെ ഉള്‍കൊള്ളാന്‍ നാം ഇന്ന് പാകപെട്ടിരികുന്നു . ലോകം ഒരു ആഗോള ചെറു  ഗ്രാമം ആകുന്നു എന്ന വാചകം കേള്‍കാന്‍ ഇമ്പമുള്ള ഒരു പ്രയോഗം മാത്രമല്ല  വൈജ്ഞാനിക വിപ്ലവത്തിന് അപ്പുറത്ത് കൈപ്പേറിയ  പ്രായോഗിക ബുദ്ധിമുട്ടുകള്‍ കൂടി കേരളത്തിലെ കുഗ്രാമങ്ങളിലെ സാധാരണകാരന്‍ ഇതുവഴി അനുഭവിക്കണം  എന്ന്  നാം സാധാരണ കേരളീയര്‍ വരെ  ഇന്ന് തിരിച്ചറിയുന്നു .രൂക്ഷമായ വിലകയറ്റം, ധനകമ്മി ,ഇന്ധന വില വര്‍ധന  തുടങ്ങി നമ്മുടെ നിത്യജീവിതത്തില്‍ നാം നേരിടുന്ന സമകാലിക പ്രതിസന്ധികള്‍ എല്ലാം രൂപപെടുന്നത് ഈ നേട്ടത്തിന്‍റെ അനന്തര ഫലം എന്ന നിലയിലാണ് . ഈ വൈജ്ഞാനിക വിപ്ലവത്തിന്‍റെ ഗുണത്തിന്റെയും, നേട്ടത്തിന്റെയും വശം ആകട്ടെ നമ്മിലെ സാധാരണ ജനത്തിന് ഉപകാരപെടുന്നത്  വളരെ കുറവാണ് എന്ന് കൂടി തിരിച്ചറിയുമ്പോള്‍ മാത്രമാണ് കഥ പൂര്‍ണമാകുന്നത്.




സാമ്പത്തിക ജാലവിദ്യ കൈവശമുള്ള മന്‍മോഹന്‍ സിംഗ്  എന്ന മുന്‍ ലോക ബാങ്ക് ഉദ്ധ്യോഗസ്ഥന്‍ പ്രധാനമന്ത്രി ആയിരിക്കെ ലോക രാജ്യങ്ങളില്‍ അടുത്ത ഭാവിയില്‍ നേതൃസ്ഥാനം പ്രവചിക്കപെട്ട ഇന്ത്യാ രാജ്യം ഇന്ന് നേരിടുന്ന കടുത്ത സാമ്പത്തിക  പ്രതിസന്ധി, വളര്‍ച്ച മുരടിപ്പ് എന്നിവ  ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പക്ഷെ അടവുമറന്ന ആശാന്‍ എല്ലാ ചോടും പിഴച്ചു ആശയറ്റു കോര്‍പ്പറേ
റ്റ് താല്പര്യങ്ങള്‍ക്ക് ഓശാന പാടുന്നതാന്നു കാണുന്നത്. ശക്തമായി തിരുത്തല്‍ ശക്തിയായി ഇടതു പക്ഷം നിലകൊള്ളുന്ന ഒരു സര്‍ക്കാരായിരുന്നു ഉള്ളതെങ്കില്‍ ഒരിക്കലും ഇത്ര കടുത്ത സാമ്രാജ്വാത്ത, കുത്തക താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടുകള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്കാരിനു കഴില്ലായിരുന്നു... പോയ ബുദ്ധി ഇനി ആന പിടിച്ചാലും കിട്ടില്ലല്ലോ ! സാധാരണ  ജനത്തിന് എല്ലാ സാമ്പത്തിക ബാധ്യതയും എല്കേണ്ടി വരികയും കുത്തക ഭീമന്മാര്‍ക്ക് വാരിക്കോരി നികുതി ഇളവുകള്‍ നല്‍കുകയും ചെയ്യുന്ന വൈരുധ്യം നാം നിത്യവും കാണുന്നു. കിംഗ്‌ ഫിഷര്‍ എയര്‍ ലൈന്‍സും , റിലയസ്നും, എസ് ആര്‍ എം ഓയിലും ഒക്കെ ആണ് കേന്ദ്ര സര്‍കാരിന്‍റെ കണ്ണിലെ ബി പി എല്‍ പട്ടികയില്‍ നിലവിലുള്ള  ദരിദ്രന്മാര്‍, അവരുടെ പട്ടിണി മാറ്റാനാണ്  രാജ്യം ഇന്ന് അടിയന്തിരമായി പഞ്ചവല്‍സര പദ്ധടി പ്രക്യാപിക്കേണ്ടത്. സാമ്പത്തിക അച്ചടക്കം പ്രക്യാപിച്ച ധന  മന്ത്രിക്കു  മുപ്പത്തഞ്ചു  ലക്ഷം ചിലവഴിച്ചു രണ്ടു കക്കൂസ് നവീകരിച്ചു മറുപടി നല്‍കിയിരിക്കുന്നു  നമ്മുടെ ആസൂത്രണ കമ്മീഷന്‍. ദാരിദ്ര്യം വെട്ടി ചുരുക്കാന്‍ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞു ദാരിദ്ര്യ രേഖ തന്നെ  താഴ്ത്തി വരയ്കുന്ന കണ്കെട്ടു വിദ്യ അവതരിപ്പിക്കുന്ന ആസൂത്രണ പാടവവും അടുത്ത് തന്നെ നാം കാണുന്നു. ചുരുക്കത്തില്‍  സേവന മേഘലകള്‍ മുഴുവന്‍ സ്വകാര്യ വല്കരിച്ചു, ഇന്ധന സബ്സിഡി പോലെ പൊതു ജനത്തിന് ഉപകാരം കിട്ടുന്ന മുഴുവന്‍ ജനോപകാര നടപടികളും ഇടപെടലുകളും  ചിലവ്‌ വെട്ടി ചുരുക്കി കോണ്ഗ്രസ്സിന്‍റെ  മുച്ചക്ര വാഹനം മുന്നോട്ടു നീങ്ങുമ്പോള്‍ ഇന്ത്യാ മഹാരാജ്യത്തെ സാധാരണ പൌരന്മാരായ "ആം ആത്മിക്ക് " ആ പഴയ അര്‍ത്ഥമറിയാത്ത പാട്ട് പൊടി തട്ടി എടുത്തു കോറസ്സായി പാടാം ..... " ജന ഗണ മന അതി നാലണ തരണേ കഞ്ഞി കുടിക്കാനാണേ"