Saturday, 9 June 2012

ഇന്ത്യന്‍ റുപീ

 
 
ഭാരത പുഴയില്‍ വെള്ളം കേറി
മണ്ണെണ്ണക്കയു വിലകൂടി ....

എല്‍ പി സ്കൂളില്‍ പഠിക്കുന്ന കാലത്ത് മഴയുള്ള  വൈകുന്നേരങ്ങളില്‍ ധാരയായി ഇറവെള്ളം  വീണിരുന്ന ഞങ്ങളുടെ റബ്ബര്‍ എസ്റെറ്റ് പാഡിയുടെ  ഉമ്മപടിയില്‍ നിന്നു ഉച്ചത്തില്‍ നല്ല ഈണത്തില്‍ ഞങ്ങള്‍ കുട്ടികള്‍ നീട്ടിപാടിയിരുന്ന ഒരു പാട്ടായിരുന്നു ഇത് . അതിന്‍റെ ബാക്കി അന്നും ഇന്നും എനിക്കറിയില്ല, ആ പാട്ട് ഉണ്ടാകാനുള്ള  സാഹചര്യമോ വിശദാംശങ്ങലോ അറിയില്ല, കേട്ട് പഠിച്ചു, പാടി കൊണ്ടേ ഇരുന്നു. പുറത്തു കളിക്കാന്‍ പോകാന്‍ പറ്റാത്ത നല്ല മഴയുള്ള വൈകുന്നേരങ്ങളിലാണ്  ഞങ്ങളിലെ ഇത്തരം സര്‍ഗ വാസനകള്‍ മറ നീക്കി പുറത്തു വന്നിരുന്നത്. "മഴേ മഴേ പോ പോ പച്ചക്കാട്ടില്‍ പാമ്പുണ്ട് " എന്ന പാട്ടും ഇതേ രംഗ പശ്ചാത്തലത്തില്‍  തന്നെ ആണ് കോറസ്സായി ഞങ്ങള്‍ പാടിയിരുന്നത്. ഇന്ന്  കുട്ടികള്‍ പാടുന്ന നഴ്സറി പാട്ടായ "റൈന്‍ റൈന്‍ ഗോ എവേ , കം എഗൈന്‍ അനതെര്‍ ഡേ , ലിറ്റില്‍  ജോണി വാന്റ്സ് ടു പ്ലേ " എന്നതിന്‍റെ പഴയ മലയാള ഭാഷാന്തരം ആയിരിക്കാം ഞങ്ങള്‍ പാടിയിരുന്നത്. പറയാന്‍ ഉദ്ദേശിച്ചത് ഇതൊന്നുമല്ല , ആദ്യ വരികളിലെ ഒരു കാരണവും ഇല്ലാത്ത മണ്ണെണ്ണയുടെ വിലകേറ്റം പോലെ നമ്മുടെ നാട്ടില്‍ ചില നടപ്പ് പ്രവണതകള്‍ ഇപ്പോള്‍ നമുക്ക് കാണാം. ഗ്രീസിലെ സാമ്പത്തിക പ്രതിസന്തി, അതുമായി ബന്ധപെട്ടു യൂറോപ്യന്‍ രാജ്യങ്ങളില്‍ രൂപപെടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ കാര്‍മേഘമാണ്‌ ഇന്നത്തെ ഇന്ത്യന്‍ രൂപയുടെ വിലയിടിവിന് കാരണം എന്ന് പറയുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യം നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചു കുലുക്കുക എന്നത് തമിഴ്നാട്ടില്‍ വരള്‍ച്ച ബാധിച്ചു കൃഷി നശിച്ചതിനാല്‍ കേരളത്തില്‍ പച്ചക്കറിക്ക് വിലകൂടുന്ന എന്ന് പറയുന്ന പോലെ ലാഘവത്തോടെ ഉള്‍കൊള്ളാന്‍ നാം ഇന്ന് പാകപെട്ടിരികുന്നു . ലോകം ഒരു ആഗോള ചെറു  ഗ്രാമം ആകുന്നു എന്ന വാചകം കേള്‍കാന്‍ ഇമ്പമുള്ള ഒരു പ്രയോഗം മാത്രമല്ല  വൈജ്ഞാനിക വിപ്ലവത്തിന് അപ്പുറത്ത് കൈപ്പേറിയ  പ്രായോഗിക ബുദ്ധിമുട്ടുകള്‍ കൂടി കേരളത്തിലെ കുഗ്രാമങ്ങളിലെ സാധാരണകാരന്‍ ഇതുവഴി അനുഭവിക്കണം  എന്ന്  നാം സാധാരണ കേരളീയര്‍ വരെ  ഇന്ന് തിരിച്ചറിയുന്നു .രൂക്ഷമായ വിലകയറ്റം, ധനകമ്മി ,ഇന്ധന വില വര്‍ധന  തുടങ്ങി നമ്മുടെ നിത്യജീവിതത്തില്‍ നാം നേരിടുന്ന സമകാലിക പ്രതിസന്ധികള്‍ എല്ലാം രൂപപെടുന്നത് ഈ നേട്ടത്തിന്‍റെ അനന്തര ഫലം എന്ന നിലയിലാണ് . ഈ വൈജ്ഞാനിക വിപ്ലവത്തിന്‍റെ ഗുണത്തിന്റെയും, നേട്ടത്തിന്റെയും വശം ആകട്ടെ നമ്മിലെ സാധാരണ ജനത്തിന് ഉപകാരപെടുന്നത്  വളരെ കുറവാണ് എന്ന് കൂടി തിരിച്ചറിയുമ്പോള്‍ മാത്രമാണ് കഥ പൂര്‍ണമാകുന്നത്.




സാമ്പത്തിക ജാലവിദ്യ കൈവശമുള്ള മന്‍മോഹന്‍ സിംഗ്  എന്ന മുന്‍ ലോക ബാങ്ക് ഉദ്ധ്യോഗസ്ഥന്‍ പ്രധാനമന്ത്രി ആയിരിക്കെ ലോക രാജ്യങ്ങളില്‍ അടുത്ത ഭാവിയില്‍ നേതൃസ്ഥാനം പ്രവചിക്കപെട്ട ഇന്ത്യാ രാജ്യം ഇന്ന് നേരിടുന്ന കടുത്ത സാമ്പത്തിക  പ്രതിസന്ധി, വളര്‍ച്ച മുരടിപ്പ് എന്നിവ  ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പക്ഷെ അടവുമറന്ന ആശാന്‍ എല്ലാ ചോടും പിഴച്ചു ആശയറ്റു കോര്‍പ്പറേ
റ്റ് താല്പര്യങ്ങള്‍ക്ക് ഓശാന പാടുന്നതാന്നു കാണുന്നത്. ശക്തമായി തിരുത്തല്‍ ശക്തിയായി ഇടതു പക്ഷം നിലകൊള്ളുന്ന ഒരു സര്‍ക്കാരായിരുന്നു ഉള്ളതെങ്കില്‍ ഒരിക്കലും ഇത്ര കടുത്ത സാമ്രാജ്വാത്ത, കുത്തക താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടുകള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്കാരിനു കഴില്ലായിരുന്നു... പോയ ബുദ്ധി ഇനി ആന പിടിച്ചാലും കിട്ടില്ലല്ലോ ! സാധാരണ  ജനത്തിന് എല്ലാ സാമ്പത്തിക ബാധ്യതയും എല്കേണ്ടി വരികയും കുത്തക ഭീമന്മാര്‍ക്ക് വാരിക്കോരി നികുതി ഇളവുകള്‍ നല്‍കുകയും ചെയ്യുന്ന വൈരുധ്യം നാം നിത്യവും കാണുന്നു. കിംഗ്‌ ഫിഷര്‍ എയര്‍ ലൈന്‍സും , റിലയസ്നും, എസ് ആര്‍ എം ഓയിലും ഒക്കെ ആണ് കേന്ദ്ര സര്‍കാരിന്‍റെ കണ്ണിലെ ബി പി എല്‍ പട്ടികയില്‍ നിലവിലുള്ള  ദരിദ്രന്മാര്‍, അവരുടെ പട്ടിണി മാറ്റാനാണ്  രാജ്യം ഇന്ന് അടിയന്തിരമായി പഞ്ചവല്‍സര പദ്ധടി പ്രക്യാപിക്കേണ്ടത്. സാമ്പത്തിക അച്ചടക്കം പ്രക്യാപിച്ച ധന  മന്ത്രിക്കു  മുപ്പത്തഞ്ചു  ലക്ഷം ചിലവഴിച്ചു രണ്ടു കക്കൂസ് നവീകരിച്ചു മറുപടി നല്‍കിയിരിക്കുന്നു  നമ്മുടെ ആസൂത്രണ കമ്മീഷന്‍. ദാരിദ്ര്യം വെട്ടി ചുരുക്കാന്‍ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞു ദാരിദ്ര്യ രേഖ തന്നെ  താഴ്ത്തി വരയ്കുന്ന കണ്കെട്ടു വിദ്യ അവതരിപ്പിക്കുന്ന ആസൂത്രണ പാടവവും അടുത്ത് തന്നെ നാം കാണുന്നു. ചുരുക്കത്തില്‍  സേവന മേഘലകള്‍ മുഴുവന്‍ സ്വകാര്യ വല്കരിച്ചു, ഇന്ധന സബ്സിഡി പോലെ പൊതു ജനത്തിന് ഉപകാരം കിട്ടുന്ന മുഴുവന്‍ ജനോപകാര നടപടികളും ഇടപെടലുകളും  ചിലവ്‌ വെട്ടി ചുരുക്കി കോണ്ഗ്രസ്സിന്‍റെ  മുച്ചക്ര വാഹനം മുന്നോട്ടു നീങ്ങുമ്പോള്‍ ഇന്ത്യാ മഹാരാജ്യത്തെ സാധാരണ പൌരന്മാരായ "ആം ആത്മിക്ക് " ആ പഴയ അര്‍ത്ഥമറിയാത്ത പാട്ട് പൊടി തട്ടി എടുത്തു കോറസ്സായി പാടാം ..... " ജന ഗണ മന അതി നാലണ തരണേ കഞ്ഞി കുടിക്കാനാണേ"

Sunday, 20 May 2012

കോമ്രേഡ്




നിങ്ങള്‍ ഒരു സി പി എം പാര്‍ട്ടി പ്രവര്തകനാണോ ? പാര്‍ട്ടിയുടെ സമകാലിക പ്രവര്‍ത്തന ശൈലിയില്‍ അത്രുപ്തനാണോ ? തിരുത്താന്‍ സാധിക്കാത്ത അത്ര മലീമസമായി പാര്‍ട്ടി എന്ന് താങ്കള്‍ക്കു തോന്നുണ്ടോ ? ഈ പ്രവണതയില്‍ മനം മടുത്തു നിങ്ങള്‍ പാര്‍ട്ടി വിടാന്‍ തീരുമാനിക്കുകയാണോ ? ഈ ചോദ്യങ്ങള്‍ക്ക് മുഴുവന്‍ അതെ എന്നാണു താങ്കളുടെ ഉത്തരം എങ്കില്‍ താങ്കളോട് ഗുണകാംഷ ഉള്ള ഒരു സുഹുര്‍ത്ത് എന്ന നിലയില്‍ ചില നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ...

  • പാര്‍ട്ടി വിട്ട ഉടനെ ഏതങ്കിലും നിലവിലുള്ള രാഷ്ട്രീയ പാര്‍ടിയില്‍ അംഗം ആകുക , കോണ്ഗ്രസ്, ലീഗ് എന്നീ പാര്‍ടികള്‍ ആണ് എങ്കില്‍ നല്ലത് കാരണം താങ്കള്‍ക്കു മെമ്പര്‍ ഷിപ്‌ തന്ന ഉടനെ ഒരു നല്ല പാര്‍ടി സ്ഥാനവും തരാന്‍ സാധ്യത ഉണ്ട്. സന്തോഷത്തോടെ സ്വീകരിക്കുക. മറ്റൊരു പാര്‍ടിയിലും ചേരാതെ സ്വന്തമായി പാര്‍ടി ഉണ്ടാകാം എന്നോ സി പി എമ്മിന് പുറത്ത് നിന്നു അവരെ തിരുത്താമെന്നോ വ്യാമോഹിക്കരുത് , സ്വന്തം ജീവന്‍ അപകടത്തിലാവും നൂറു തരം.
  • ഇനി അഥവാ നിങ്ങളുടെ സമയം ദോഷം കൊണ്ടു നിങ്ങള്‍ പാര്‍ട്ടി രൂപീകര്ച്ചു എങ്കില്‍ സി പി എമ്മിനെ വിമര്ഷ്കാതിരിക്കുക. ഓര്‍ക്കുക നിങ്ങള്‍ പാര്‍ട്ടി വിട്ടിരിക്കാം പക്ഷെ പാര്‍ട്ടി നിങ്ങളെ വിട്ടിട്ടില്ല .
  • പഴയ പാര്‍ട്ടി സഘാക്കളില്‍ ആരെങ്കലും വീട് താമസം, വിവാഹം, ചാവടിയന്തിരം , സഞ്ചയനം തുടങ്ങിയ പരിപാടികളിക്ക് ക്ഷണിച്ചു കൊണ്ടു കത്ത് തന്നാല്‍ ഉറപ്പിക്കുക അത് താങ്കളുടെ ശവമടപ്പിന് സമയം കുറിക്കലാണ്.
  • പാര്‍ട്ടി  സംസ്ഥാന  നേത്ര നിരയില വിഭാഗീയതയും , അഹന്തയും , അതികാരമോഹവും , അതികാര ധാര്‍ഷ്ട്യവും ഒരു പക്ഷെ നിങ്ങള്‍ അനുഭവിചിരിക്കാം. നിശബ്ദം ക്ഷമിക്കുക, ഒരിക്കലും എടുത്തുചാടി പ്രതികരിക്കരുത്, സ്വന്തം ജീവനേക്കാള്‍ വലുതല്ലല്ലോ ആദര്‍ശം.
  • വര്‍ഗ വഞ്ചകന്‍, കുലം കുത്തി, ഒറ്റുകാരന്‍, അധികാരമോഹി, തുടങ്ങി കഠിനമായ ആക്ഷേപങ്ങള്‍ സ്ഥിരമായി കേള്‍കാന്‍ തയ്യാറെടുക്കുക. കോമ്രേഡ് എന്ന് സൌഹാര്‍ദ്ധപൂര്‍വ്വം വിളിച്ച നാവുകള്‍ കുലം കുത്തി എന്ന് വിളിക്കാന്‍ പാകപെട്ടിരിക്കുന്നു എന്ന് തിരിച്ചറിയുക.
  • കഴിവതും തനിച്ചുള്ള ബൈക്ക് യാത്ര ഒഴിവാക്കുക , അഥവാ അത്യാവശ്യ ഘട്ടത്തില്‍ ഒഴിവാക്കാന്‍ സാധികില്ല എങ്കില്‍ ഏറ്റവും അടുത്ത സുഹുര്ത്തുക്കളെ കൂടെ കൂട്ടുക. ഒരിക്കലും തനിച്ചു യാത്ര ചെയ്യാതിരിക്കുക. 
  • തനിച്ചു യാത്ര ചെന്നുന്ന സമയത്ത് ഏതങ്കിലും  ഇന്നോവ കാര്‍ താങ്കളെ മറികടന്നു മോന്നോട്ടു പോയാല്‍ ഓര്‍ക്കുക താങ്കള്കുല്കുള്ള കാളന്‍ ആ കാറില്‍ ഉണ്ട്.
  • പ്രച്ഛന്ന വേഷം പരിശീലിക്കുക .
  • സ്ഥിരമായി ഒരു ബൈക്ക്‌ തന്നെ ഉപയോഗിക്കാതിരിക്കുക, ഇടയ്ക്കു അടുത്ത സുഹുര്ത്തുക്കളുടെ വാഹനം മാറി ഉപയോഗിക്കുക.
  • വീടിലേക്ക്‌ പോകുന്നതും വരുന്നതും സ്ഥിരമായി കൃത്യമായ സമയം പാലിക്കാതിരിക്കുക.
  • മൊബൈല്‍ ഫോണ് വഴി വരുന്ന മുന്നറിയിപ്പുകളെ പരമാവധി അവഗണിക്കുക.
  • അവഗണിക്കാന്‍ പറ്റാത്ത അത്ര വിശ്വാസ യോഗ്യമായ മുന്നറിയിപ്പാണ് കിട്ടുന്നത് എങ്കില്‍ ഉറപ്പിക്കുക നിങ്ങള്‍ക്കായുള്ള കൊട്ടേഷന്‍ സ്ഥിരീകരിച്ചു കഴിഞ്ഞു എന്ന് മനസ്സിലാക്കുക , കുടുംബങ്ങളോടും ബന്ധു മിത്രാധികലോടും അന്ത്യ അഭിലാഷം അറീക്കുക.
  • എല്‍ ഐ സി , പീര്‍ലെസ്സ് തുടങ്ങിയ ഏതങ്കിലും നല്ല ഇന്‍ഷൂരസ കമബനിയുമായി ബന്ധപെട്ടു രാഷ്ടീയ കൊലപാതകത്തിന് വിധേയമായാല്‍ വല്ല പരി രക്ഷയും സാധ്യമാണോ എന്ന് അന്വേഷിക്കുക . കിട്ടാവുന്നതില്‍ ഏറ്റവും മൂല്യം ഉള്ള ഇന്‍ഷൂരസ പരി രക്ഷ പാര്‍ട്ടി വിടുന്ന അന്ന് തന്നെ ഉറപ്പാക്കുക.
  • അവസാനം താങ്കള്‍ കൊല്ലപെട്ടാല്‍ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ എന്ന പേരില്‍ വരാവുന്ന ഘാതകരുടെയും , അവരുടെ പിണിയാള്‍ വിഭാഗത്തിന്റെയും കത്തി വേഷങ്ങള്‍ ക്ഷമാ പൂര്‍വ്വം കൈകാര്യം ചെയ്യാന്‍ കുടുംബത്തെ പരിശീലിപ്പിക്കുക.
ഇത്രയൊക്കെ മുന്നരോക്കങ്ങള്‍ക്ക് ശേഷവും  സമാധാനത്തോടെ ജീവിക്കാം എന്ന മിഥ്യാ ധാരണ ഒരിക്കലും വെച്ച് പുലര്‍ത്തരുത്. മരണം ഏതു നിമിഷവും താങ്കളെ തേടി എത്താം... കാരണം താങ്കള്‍ ഉപേക്ഷിച്ചത് ഒരു ആദര്‍ശ , ജാനതിപത്യ പ്രസ്ഥാനത്തെ അല്ല .... എന്നും  ഏകാതിപത്യത്തെ താലോലിച്ച സ്റ്റാലിനും , ലെനിനും , വിജയനും , നേതാക്കളായ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ ആണ് .

Monday, 14 May 2012

വിപ്ലവം


 ഒരു നിലാവിലിടി വെട്ടി
ഉടലുറവ പെയ്യുന്ന
കര്‍ക്കിട രാവിലെ മഴയല്ല വിപ്ലവം,
തമ്പുരാന്‍ ഞെരടിയാല്‍
തലയറ്റു വീഴുന്ന ചെമ്പക
പൂവിലെ പുഴുവല്ല വിപ്ലവം
കരയുന്ന കുഞ്ഞിന്‍റെ
കാതില്‍ മുഴങ്ങുന്ന അമ്മതന്‍
താരാട്ട് പാട്ടല്ല വിപ്ലവം
വിപ്ലവം നാടിന്‍റെ ചൂടാണ്
വിപ്ലവം നാടിന്‍റെ ജീവ  ദാതാവാണ്‌. "






തീക്ഷണ യൌവനം പന്തം കത്തിച്ചു വിപ്ലവം നയിച്ച കേരള തെരുവോരങ്ങളില്‍, ഗ്രാമവീഥികളില്‍, പട്ടണങ്ങളില്‍ ഉയര്‍ന്നു കേട്ട കേരളീയന് സുപരിചിതമായ ശബ്ദമാണിത് . ഇത്തരം കവിതകളും സമാന മുദ്രാവാക്യങ്ങളും ജന ലക്ഷങ്ങളെ ഒരു കാലത്ത്  ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ കൂടെ അണിനിരത്തി. നാട്ടിലെ നെറികേടുകള്‍ക്ക് എതിരില്‍ ശബ്ദിക്കാന്‍ ഞങ്ങള്‍ തയാറാണ് എന്ന് മുദാവാക്യം വിളിക്കുക മാത്രമല്ല അന്ന് ഇടതു പക്ഷ വിദ്യാര്‍ഥി , യുവജന സംഘങ്ങള്‍ ചെയ്തിരുന്നത് നാട് നേരിടുന്ന പ്രതിസന്തികളില്‍ ക്രിയാത്മകമായി ഇടപെടുന്ന ഒരു വിഭാഗമായിരുന്നു അവര്‍.  നാട്ടില്‍ നടന്നിരുന്ന ജനകീയ സമരങ്ങളുടെ ജീവ സ്പന്ദനം അവരായിരുന്നു. ഇടതു പക്ഷ യുവജന സംഘങ്ങള്‍ മാത്രമല്ല ദേശീയ പ്രസ്ഥാനത്തിനും സജീവ യുവജന സംഘടന ഉണ്ടായിരുന്നു , പോരാട്ടങ്ങളില്‍ അവരും മുന്‍ നിരയില്‍ ഉണ്ടായിരുന്നു . എണ്‍പതുകളില്‍ നാം അനുഭവിച്ച ആ യുവത്വത്തിനു  എന്തേ  പിന്‍ഗാമികള്‍ ഇല്ലാതെ പോയി ? പുതിയ കാലഘട്ടത്തിലെ യുവതലമുറ ഇത്ര ഭീകരമായ വിധത്തില്‍ അരാഷ്ട്രീയ വല്കരിക്കപെട്ടത്‌ എങ്ങിനെ ? സത്യത്തില്‍ ഈ യുവതലമുറയുടെ യൌവനത്തിന്‍റെ നിശബ്ദമായ മരണത്തിനു ആരാണ് ഉത്തരവാദി ? സമൂഹത്തിനും , കുടുംബത്തിനു, സമകാലിക രാഷ്ട്രീയ പാട്ടികള്‍ക്കും എല്ലാം ഇതില്‍ അവരുടെതായ പങ്കുണ്ട്. ഇന്നലെ ജനകീയ സമര മുഖത്ത് നിലയുറപ്പിച്ച പ്രസ്ഥാനങ്ങളെ , യുവ ജന സംഘങ്ങളെ ഇന്ന് ജന വിരുദ്ധ പക്ഷത്ത് , അതല്ലങ്കില്‍ നിഷ്ക്രിയരായ കാഴ്ചക്കാരുടെ പക്ഷത്ത്  കാണാന്‍ കാരണം എന്താണ് ? സാമൂഹ്യ ബാധ്യത, കടപ്പാട് എന്ന മാനുഷിക വികാരം ഉണ്ടാകുന്ന ജീന്‍ എങ്ങിനെ ആണ് പുതിയ തലമുറയുടെ ഡി എന്‍ എ ഘടനയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടത് ? മുങ്ങി ചാവുന്ന നിസ്സഹായനായ മനുഷ്യന്‍റെ മരണ വെപ്രാളം മൊബൈലില്‍ പകര്‍ത്തി യൂ ടൂബിലും , ഫേസ് ബൂകിലും അപ്പ്‌ ലോഡ് ചെയ്യാന്‍ മത്സരിക്കുന്ന വളരെ സങ്കുചിതമായ ഒരു മാനസികാവസ്ഥ നമ്മുടെ യുവ തലമുറ വളര്‍ത്തി എടുത്തത്‌ എങ്ങിനെ ആണ് ? വളരെ പ്രാധാന്യത്തോടെ പഠനം നടക്കേണ്ട ഉത്തരം കണ്ടെത്തേണ്ട സാമൂഹ്യ പ്രാധാന്യമുള്ള ചോദ്യങ്ങള്‍ ആണിവ. ഏതായാലും പഴയ ത്രസിപ്പിക്കുന്ന വിപ്ലവ ഈരടികള്‍ക്ക് പകരം പുതു തലമുറയ്ക്ക് ചൊല്ലാന്‍ പുതിയ വരികളും ആവേശത്തോടെ ഏറ്റു വിളിക്കാന്‍ കാലത്തിനനുസരിച്ച മുദ്രാവാക്യങ്ങളും രചിക്കപ്പെടനം.
ഒരു കാലത്ത് വിപ്ലവത്തിന്‍റെ പേറ്റ
ന്‍റെടുത്ത ബുദ്ധി കേന്ദ്രങ്ങള്‍ തന്നെ ഇതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കും എന്ന് നമുക്ക് ആശ്വസിക്കാം . അവര് അവരുടെ ക്ലാസിക്കല്‍ രചനകളുമായി രംഗത്ത് വരുന്നത് വരെ ഉള്ള ഇടവേള ആസ്വാധകരമാക്കാന്‍ ഒരു എളിയ ശ്രമം.... 
പഥികന്‍റെ തലവെട്ടി ശൂലത്തില്‍
കോര്‍ക്കുന്ന
ചങ്കുപ്പിന്നു വിപ്ലവം ..
ഒന്ചിയത്തെ ഒറ്റുകാരെ ഒറ്റ തിരഞ്ഞു വെച്ചു
ഒറ്റി കൊടുക്കലാണിന്നു  വിപ്ലവം..
രാഷ്ട്രീയ വൈര്യത്തിന്‍ പക തീര്‍ത്തു
കൊല്ലുവാന്‍ കൊട്ടേഷന്‍ തീര്‍ക്കല്‍ 
പുതുകാല വിപ്ലവം ..
വെട്ടേറ്റു പിടയുന്ന പതികനാം മര്‍ത്ത്യ
ന്‍റെ
രോദനം
കേള്‍ക്കല്‍ നവ ലിബറല്‍ വിപ്ലവം ..
വിപ്ലവം  കൊലയുടെ ചൂടാണ് ചൂരാണ്
വിപ്ലവം പാര്‍ട്ടീടെ ജീവല്‍ ദാതാവാണ്‌ 
..

Sunday, 13 May 2012

Monday, 23 April 2012

ശാന്തി തീരം



ദൈവ ഗേഹം,  തേജസ്സാര്‍ന്നു 
കരിമ്പടം പുതച്ചു,ശാന്തമായ്, മൂകമായ്,
ആഗമന മന്ത്രം നിറുത്തി
ചുഴി കറങ്ങി തിരിയുന്ന 
ജല പ്രവാഹത്തെ ശക്തിയില്‍  
ഉള്ളിലേക്ക് ആവാഹിക്കുംപോലെ
വിശ്വാസി മൂക ചതുരത്തിന് ചുറ്റും 
ഉള്ളം തേങ്ങി , സമയത്തിനു എതിരില്‍ 
സ്വന്തത്തെ, ഉണ്മയെ തിരഞ്ഞു.  
ചുഴിയിലേക്ക്  തന്‍റെ പ്രവാഹത്തെ 
സമര്‍പ്പിച്ചു പിന്‍വാങ്ങും നദിയെ പോലെ
ജീവനെ സൃഷ്ടാവിന് സമര്‍പിച്ചു 
വിശ്വാസി കണക്കെണ്ണി പദം പറഞ്ഞു,
ഓരോ പ്രയാണത്തിലും കണ്ണീരു ഉരുകി ഒലിച്ചു
മൂകമായ ഗദ്ഗദം ഇടയ്ക്കു വാക്കുകള്‍
വിതുമ്പലായി , നിശ്വാസമായി ,തേങ്ങലായി 
പൊട്ടിക്കരച്ചിലായി ലാവയായി പ്രവഹിച്ചു....

ഓരോ കാല്‍ വെപ്പിലും ഒരായിരം കാതം 
ചരിത്രത്തിലൂടെ പിറകോട്ടു പോയി 
കാല്ച്ചുവടുകളില്‍ നിന്നും ഗദ്ഗദങ്ങള്‍ 
അശരീരി പോലെ ചെവിടില്‍ പതിച്ചു...
ആദ്യ രക്തസാക്ഷിയുടെ പ്രാണ വേദന ,
സര്‍വ്വം സമര്‍പിച്ച സത്യ സാകഷ്യo,
പാലായനത്തിന്‍റെ വെല്ലുവിളി ,
പുതു വിശ്വാസത്തിന്‍റെ തന്‍റെടം ,
ജേതാവിന്റെ ആത്മ വിശ്വാസം ,
പരാജിതന്‍റെ അങ്കലാപ്പും നെടുവീര്‍പ്പും....
ജന സഞ്ചയത്തില്‍ കാഴ്ച മരവിച്ചു 
ബിന്ദു പോലെ അലിഞ്ഞു തീര്‍ന്നപ്പോള്‍ 
ചിന്തകള്‍ മനസ്സില്‍ വര്‍ണ്ണ രാജി തീര്‍ത്തു . 

 
ശുഭ്ര വസ്ത്രം ഒരു പ്രതീകമാണ് 
അല്ല  ഒരു പാട് പ്രതീകങ്ങളാണ് 
കഫന്‍ പുടവ തൂവെള്ള  നിറം
കൊട്ടാരത്തിലും കുടിലിലും വെള്ളതന്നെ 
കഴുകി ഉണക്കിയ പുടവ പോലെ 
സ്ഫുടം ചെയ്ത മനസ്സാവണം 
ദൈവ ഗേഹം വിശ്വാസിക്ക് നല്‍കേണ്ടത് 
ദൈവ കാരുണ്യത്തില്‍ പാനം ചെയ്യലാണ് 
വിശുദ്ധ തീര്‍ത്ഥം നല്‍കുന്ന സന്ദേശം 
ജീവിതം ചുറ്റി തിരിഞ്ഞു സൃഷ്ടാവിന്റെ 
വിശുദ്ധ തീരത്താണ് അവസാനിക്കേണ്ടത്...
ഓരോ തീര്‍ഥാടനവും ഒരു തിരിച്ചു പോക്കാണ്, തന്നിലേക്ക്, സൃഷ്ടാവിലേക്ക്,
സത്യത്തിലേക്ക് ശാന്തി തീരത്തേക്ക് .....







 

  
 




Monday, 16 April 2012

Thursday, 5 April 2012

പാഠം അഞ്ചു, ഒരു സമുദായ ധ്രുവീകരണം


മാധ്യമം ലേഖകന്‍ വയലാര്‍ ഗോപ കുമാറിനും മാധ്യമം പത്രത്തിനും എതിരില്‍ സി ബി ഐ അന്ന്വേഷണം നടത്തുമെന്ന്  കേരള മുഖ്യ മന്ത്രി. കൊണ്ഗ്രസ്സില്‍ ആസൂത്രിതമായി മുസ്ലിം പ്രാധിനിത്യം വെട്ടിക്കുറക്കാന്‍ ശ്രമം നടക്കുന്നു എന്ന് കെ പി സി സി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു എന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനാണ് ഈ നീക്കം  എന്ന് പറയപ്പെടുന്നു. മുസ്ലിം ലീഗ് യു ഡി എഫില്‍ ഉണ്ട് എന്നതിനാല്‍ കോണ്ഗ്രസ് മുസ്ലിങ്ങളോട് കടുത്ത വിവേചനം കാണിക്കുന്നു എന്നും  ഇത് തുടരുന്ന പക്ഷം കേരളത്തിലെ മുസ്ലിങ്ങള്‍ മറ്റു പാര്‍ട്ടികള്‍ അഭയം തേടേണ്ടി വരും എന്ന് എം ഐ ഷാനവാസിനെയും, എം എം ഹസനെയും , സി പി മുഹമ്മദിനെയും ഉദ്ധരിച്ചു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത കേരളത്തിലെ സാമുദായിക സമത്വം, സാമുദായിക ഐക്യം എന്നിവ  തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് എന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. അടുത്ത കാലത്ത് മാധ്യമം പത്രം സാമുദായിക സ്പര്‍ധ ഉണ്ടാകുന്ന വാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നു . കേരള പോലീസിലെ രഹസ്യ അന്വേഷണ വിഭാഗത്തെ ഉപയോഗിച്ച് വളരെ ആസൂത്രിതമായി മുസ്ലിം സമുദായത്തിലെ സാധാരണക്കാരായ ഇരുനൂറ്റി അമ്പതു പേരുടെ ഇ മെയില്‍ രഹസ്യങ്ങള്‍ ചോര്‍ത്തി, മുസ്ലിം സമുദായത്തിലെ പ്രതികരണ ശേഷിയുള്ള ആളുകളെ സംശയത്തിന്‍റെ പേരില്‍ ഭീകരരും, രാജ്യ ദ്രോഹികളും ആകാനുള്ള കേരള ഗവര്‍മെന്റ് ശ്രമത്തെ  ഏതാനും ആഴ്ചകള്‍ക്ക് മുന്പ് മാധ്യമം ആഴ്ചപതിപ്പ് സ്കൂപ്പ് എന്ന നിലയില്‍  പ്രസിധീകരിച്ചു കൊണ്ട്  പരാജപെടുത്തി എന്ന് അദ്ദേഹം പരിതപിച്ചു . അന്ന് കേരള പോലീസ് അറിയാതെ ആ പട്ടികയില്‍ ഉള്‍പെട്ട  ചില അമുസ്ലിം പേരുകള്‍ ഒഴിവാക്കി വാര്‍ത്ത പ്രസിദ്ധീകരിക്കുക വഴി മാധ്യമം സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. സിമി ബന്ധം ഉണ്ട് എന്ന് സംശയം ആരോപിക്കപെട്ട ഒരാളില്‍ നിന്നാണ് പോലീസിനു ഇത്രയും ഇ മെയില്‍ അഡ്രസ്സുകള്‍ ലഭികുന്നത്‌, സിമി എന്ന് കേട്ടാല്‍ പിന്നെ മുസ്ലിം സമുദായത്തെ മൊത്തം സംശയിക്കെണ്ടതും , ഭീകരര്‍ ആകെണ്ടതും ഇസ്രയേല്‍ നല്‍കുന്ന പുതിയ പരിശീലനത്തിന്റെ ഭാഗമായതിനാല്‍ കേരള ഗവര്‍മെന്റിന് ഈ കാര്യത്തില്‍ സ്വന്തമായി നിലപാടുകള്‍ സ്വീകരിക്കാന്‍ സാധിക്കില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സിമി ആ വ്യുക്തിയുടെ മകളുടെ പേരാണ് എന്ന് പിന്നീട് സര്‍ക്കാരിന് ബോധ്യമായതിനാല്‍ സി ബി ഐ അന്ന്വേഷണം വേണ്ട എന്ന് തീരുമാനിക്കുക ആയിരുന്നു. പ്രസ്തുത വാര്‍ത്ത ചോര്‍ത്തി നല്‍കിയ പോലീസ് കാരനെ ഭീകരവാദി ആക്കാന്‍ മതിയായ രേഖകള്‍ ലഭ്യമാണ് എന്നും ആവശ്യമെങ്കില്‍ അത് പത്രത്തിന് എതിരില്‍ ഉപയോഗിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

                                     കൊടപ്പനക്കലില്‍  നിന്നും അഞ്ചു നേരം അഞ്ചു, അഞ്ചു എന്ന് മാത്രം മന്ത്രം കേട്ട് കൊണ്ടിരിക്കുന്ന ഈ നിര്‍ണായക സമയത്ത് തന്നെ കൊണ്ഗ്രസ്സില്‍ മുസ്ലിം മന്ത്രിമാരുടെ കണക്കെടുക്കുന്നതിലെ അനൌചിത്യം അദ്ദേഹം ചൂണ്ടിക്കാട്ടി. "നഞ്ഞെന്തിനാ നാനാഴി " എന്ന്  മുസ്ലിം സമുദായത്തിന്റെ അടിത്തറ മാന്താന്‍ കെല്പുള്ള മതേതര മുസ്ലിം  മന്ത്രി പുങ്കവനായ ആര്യാടനെ ചൂണ്ടി കാട്ടി  അദ്ദേഹം ചോദിച്ചു. മുസ്ലിം ആകുന്നു എങ്കില്‍ ആര്യാടനെ പോലെ ആകണം കോണ്ഗ്രസ് മുസ്ലിം മന്ത്രിമാരുടെ എണ്ണമല്ല ഇപ്പോളത്തെ പ്രശനം, അഥവാ ലീഗിന് അഞ്ചു മന്ത്രിമാരെ അനുവദിച്ചാല്‍ ലീഗ് കേരള ജനതയുടെ തലയില്‍ കേറി നിരങ്ങുമെന്നും കേരളത്തിലെ അവസാനത്തെ കൊണ്ഗ്രസ്സു മുഖ്യ മന്ത്രി ഞാന്‍ ആകുമെന്ന ആര്യാടന്‍റെ പ്രസ്താവന പക്വതയുള്ള രാഷ്ട്രീയ കാഴ്ചപാട് ആണ് എന്നും കേരള മുഖ്യന്‍ വിശദീകരിച്ചു. കേന്ദ്ര സഹ മന്ത്രി ഇ അഹമ്മദ് അടക്കം ലീഗിന് അഞ്ചു മന്ത്രിമാര്‍ ഉണ്ട് എന്നും അഹമാദ് രാജി വെച്ചാല്‍ കേരത്തിലെ അഞ്ചാം മത്രി സ്ഥാനം പരിഗണിക്കാം എന്നുമുള്ള കൊടുങ്ങല്ലൂര്‍ എം എല്‍ എ  ടി. എന്‍. പ്രതാപന്റെ പ്രസ്താവനയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. നാട്ടികയിലെയും കൊടുങ്ങല്ലൂരിലെയും മുസ്ലിങ്ങളുടെ വോട്ടു നേടി എം എല്‍ എ ആയി എന്ന അഹങ്കാരം ലവലേശം ഇല്ലാത്ത പക്കാ കോണ്ഗ്രസ് ആണ് ടി എന്‍  പ്രതാപന്‍ എന്നും മുസ്ലിങ്ങളെ പറ്റിക്കാന്‍  മുടങ്ങാതെ എല്ലാ വര്‍ഷവും ഇപ്പോള്‍ അനുഷ്ടിക്കുന്ന റംസാന്‍ വൃതം  തുടര്‍ന്നും  അനുഷ്ടിക്കണം  എന്നും മുഖ്യ മന്ത്രി അദ്ദേഹത്തെ  ഓര്‍മപ്പെടുത്തി . മന്ത്രിമാരെ നിശ്ചയികുന്നത് എം എല്‍ എ മാരുടെ എണ്ണം നോക്കിയല്ല എന്നും കൊണ്ഗ്രസ്സിനു കൂടുതല്‍ സീറ്റ് കിട്ടിയ സമയം കൂടുതല്‍ മന്ത്രിമാരെ ചോദിച്ചിട്ടില്ല എന്നും പ്രസ്താവന ഇറക്കിയ മൂന്ന് രൂപ മെംബര്ഷിപ്പ് കൈമുതലായുള്ള കെ മുരളീധരനെ സമയ നിഷ്ടയുടെ കാര്യത്തില്‍ മുഖ്യ മന്ത്രി ശ്ലാകിച്ചു, കിങ്ങിണി കുട്ടന്‍ തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ സമയത്തിന് അനുയോജ്യമായി പ്രതികരിച്ചത് ഇപ്പോള്‍ മാത്രമാണ് എന്നും അദ്ദേഹം സ്ഥിരീകരിച്ചു . ആകെ കയ്യിലുള്ളത് മൂന്നു രൂപ മെംബര്ഷിപ്പും  പട്ടി തൊട്ട കലം പോലെ പാര്‍ട്ടി   സ്ഥാനങ്ങളില്‍ നിന്നും ഇപ്പോളും അകറ്റി  നിര്ത്തപെട്ട ഒരു പിടി അണികളും മാത്രമാണ് എങ്കിലും ഇത്തവണ  മുരളി തല മറന്നു എണ്ണ തേച്ചില്ല  എന്ന് മുഖ്യ മന്ത്രി നന്ദി  പൂര്‍വ്വം  സ്മരിച്ചു . അവസാനമായി ലീഗിന്‍റെ അഞ്ചാം മന്ത്രി അവകാശ വാദത്തെ ആസൂത്രിതമായി തകര്‍ക്കാന്‍ സഹകരിച്ച കെ പി സി സി മെംബര്മാര്‍,  തിരഞ്ഞെടുപ്പില്‍ സമദൂരം ശരി ദൂരം എന്ന് പറഞ്ഞ എന്‍ എന്‍ എസ്  , കേരള കോണ്ഗ്രസ്, ലീഗിലെ തന്നെ കുഞ്ഞാപ്പ ഗ്രൂപ്പ് , എന്നിവരോടും മുഖ്യ മന്ത്രി  തന്‍റെ അകൈതവമായ നന്ദി അറിയിച്ചു.  ഇരുപതു എം എല്‍ എ മാര്‍ കയ്യിലുണ്ടായിട്ടും കോണ്ഗ്രസ് ഹൈകമാണ്ട് തീരുമാനം എടുക്കുന്നത് വരെ കാത്തിരിക്കാന്‍ സന്നദ്ധമായ ലീഗ് മുന്നണി മര്യാദ എന്ന അധികാര മോഹത്തെ അദ്ദേഹം വാനോളം പുകഴ്ത്തി.